9.9 C
London
Tuesday, April 28, 2026

‘ബിജെപിയുമായി ചര്‍ച്ച നടത്തി, അവര്‍ കയ്യൊഴിഞ്ഞപ്പോഴാണ് സിപിഎമ്മിലേക്ക് പോയത്’; സരിന് മറുപടിയുമായി വി ഡി സതീശന്‍

- Advertisement -spot_img

തൃശൂർ : സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടഞ്ഞ് കോണ്‍ഗ്രസ് വിട്ട പി സരിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം നേതാക്കള്‍ തനിക്കെതിരെ ഉന്നയിച്ച വാദങ്ങളാണ് ഇപ്പോള്‍ സരിന്‍ പറഞ്ഞത്. തന്നെക്കുറിച്ച് സരിന്‍ പറഞ്ഞത് മന്ത്രി എം ബി രാജേഷ് എഴുതിക്കൊടുത്ത വാചകങ്ങളാണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. സിപിഎമ്മുമായി കൂടിയാലോചന നടത്തുന്നയാളെ എങ്ങനെ ഞങ്ങള്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്നും വിഡി സതീശന്‍ ചോദിച്ചു.

‘ബിജെപിയുമായി സരിന്‍ ആദ്യം ചര്‍ച്ച നടത്തി. ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റുമോയെന്ന് ശ്രമിച്ചു. പാര്‍ട്ടി നേതാക്കള്‍ സ്ഥാനാര്‍ത്ഥികളാകാന്‍ ഉണ്ടെന്ന് അവര്‍ അറിയിച്ചു. ബിജെപിയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റില്ലെന്ന് അറിഞ്ഞതിനെത്തുടര്‍ന്നാണ് സരിന്‍ സിപിഎമ്മിനെ സമീപിച്ചത്. അവര്‍ അനുകൂല സമീപനമാണ് നല്‍കിയത്. അതേത്തുടര്‍ന്നാണ് സരിന്‍ എന്നെക്കുറിച്ച് സിപിഎം നരേറ്റീവ് പറഞ്ഞത്. കഴിഞ്ഞ നിയമസഭയില്‍ സിപിഎം എംഎല്‍എമാരും മന്ത്രിയും നിയമസഭയില്‍ പറഞ്ഞകാര്യമാണ് സരിന്‍ ആവര്‍ത്തിച്ചത്’.

‘ഞാന്‍ അഹങ്കാരിയാണ്, ധാര്‍ഷ്ട്യക്കാരനാണ് തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞതിന് സഭയില്‍ തന്നെ മറുപടി നല്‍കിയതാണ്. അവര്‍ എന്നെ ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞത്. അവര്‍ക്ക് ഒരാളെക്കുറിച്ച് പറയാന്‍ അതിയായ ആഗ്രഹമുണ്ട്. അടുത്തു ചെന്നാല്‍ കണ്ണുമിഴിച്ച് നോക്കും. കടക്കു പുറത്തെന്ന് പറയും. അയാളോട് എന്നെക്കുറിച്ച് പറഞ്ഞതെല്ലാം പറയാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ നമ്മുടെ പാര്‍ട്ടിയുടേതുപോലെ പറയാന്‍ പറ്റില്ലല്ലോ. ഉള്ളില്‍ ആഗ്രഹമുണ്ടെങ്കിലും പറയാന്‍ ധൈര്യമില്ല. നിങ്ങള്‍ ഉദ്ദേശിച്ചത് ആരെക്കുറിച്ചാണെന്ന് എനിക്ക് വ്യക്തമായി അറിയാമെന്ന് മറുപടി നല്‍കിയതുമാണ്’. വി ഡി സതീശന്‍ പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here