Home Uncategorized ഇറാന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ രാജ്യത്തെ 450ലേറെ വിമാന സര്‍വീസുകള്‍ ഇന്ന് തടസപ്പെട്ടു

ഇറാന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ രാജ്യത്തെ 450ലേറെ വിമാന സര്‍വീസുകള്‍ ഇന്ന് തടസപ്പെട്ടു

0

ഇറാന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ രാജ്യത്തെ 450ലേറെ വിമാന സര്‍വീസുകള്‍ ഇന്ന് തടസപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് കൂടുതലായി മുടങ്ങിയത്. യൂറോപ്പിലേക്കും നോര്‍ത്ത് അമേരിക്കയിലേക്കുമുള്ള 50 സര്‍വീസുകളും റദ്ദാക്കിയതായി അറിയിപ്പുണ്ട്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് സര്‍വീസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം.

11 രാജ്യങ്ങളെ ഡിജിസിഎ ഹൈ റിസ്‌ക് എന്ന് പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇറാന്‍, ഇസ്രയേല്‍, ലെബനന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, ജോര്‍ദന്‍, ഇറാഖ്, കുവൈത്ത്, യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളെയാണ് അപകടസാധ്യത മേഖലകളായി കണക്കാക്കിയിരിക്കുന്നത്. ഇറാഖ്, കുവൈത്ത്, ജോര്‍ദാന്‍, ബഹ്‌റൈന്‍, സിറിയ, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമപാതകള്‍ പൂര്‍ണമായോ ഭാഗികമായോ അടച്ചുകഴിഞ്ഞു.
യുഎസ് വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട ഇറാന്റെ പ്രത്യാക്രമണത്തില്‍ ഗള്‍ഫ് മേഖല വിറയ്ക്കുകയാണ്. ദുബായിലെ പാം ജുമൈറയിലും ബുര്‍ജ് അല്‍ അറബിലും വിമാനത്താവളത്തിലും അടക്കം യുഎഇയിലെ ആറിടത്ത് ആക്രമണം. ബഹ്‌റൈനിലെ മനാമയില്‍ കെട്ടിട സമുച്ചയത്തില്‍ മിസൈല്‍ പതിച്ചു. ഖത്തര്‍, കുവൈറ്റ്, ജോര്‍ദാന്‍, ഇറാഖ് എന്നിവിടങ്ങളിലും സ്‌ഫോടനമുണ്ടായി. ആക്രമണത്തെ ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മ അപലപിച്ചു. സൗദി കിരീടാവകാശിയെ വിളിച്ച് ട്രംപ് പിന്തുണ അറിയിച്ചു. യുഎഇ ലക്ഷ്യമിട്ട് ഇറാന്‍ അയച്ചത് 137 മിസൈലുകളും 209 ഡ്രോണുകളുമാണ് പതിച്ചത്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version