ബാംബൂ വില്ലേജിന്റെ ആദ്യഓണം നിറങ്ങളുടെയും രുചികളുടെയും ഒരുമയുടെയും ആഘോഷമായി മാറി. ഓരോ യൂണിറ്റും ഒരോവിഭവം സംഭാവന ചെയ്തപ്പോൾ, ഓണസദ്യ ഒരു സമൂഹത്തിൻ്റെ പ്രതീകമായി മാറി.
നിറങ്ങളിൽ നിറഞ്ഞ പൂക്കളം ആഘോഷത്തിൻ്റെ മാറ്റുക്കൂട്ടി. പലരും ഓർമ്മകൾ പങ്കുവെച്ചു, മുതിർന്ന കരകൗശല വിദഗ്ധരായ ഞാണൻ, ശാരദ എന്നിവരെ അവർ സമൂഹത്തിന് സമ്മാനിച്ച കരകൗശല വൈദഗ്ധ്യത്തിന്റെ പാരമ്പര്യത്തിന് ആദരിച്ചു.
സദ്യയ്ക്കു ശേഷം, ഓണക്കളി അരങ്ങേറി. കസേരകളി, സുന്ദരിക്ക് പൊട്ടുകുത്തൽ, കലം തല്ലിപൊട്ടിക്കൽ, ബലൂൺ പൊട്ടിക്കൽ മൽസരങ്ങളാണ് നടന്നത്. വിജയികൾക്ക് സമ്മാനങ്ങളും നൽകി.
തുടർന്ന് ഉറവ് ഇക്കോ ലിങ്ക്സ് വില്ലേജ് ലൈബ്രറി സംഘടിപ്പിച്ച ദേശീയ അവാർഡ് നേടിയ ‘നെകൽ’ ഡോക്യുമെൻ്റെറി പ്രദർശനവും സംവിധായകൻ MK രാംദാസുമായി സംവാദവും നടന്നു.
ഈ ഓണം വെറുമൊരു ഉത്സവമായിരുന്നില്ല, മറിച്ച് ഒരു നാഴികക്കല്ലായിരുന്നു – ബാംബൂ വില്ലേജിൽ കൂട്ടായ പാരമ്പര്യങ്ങൾ നെയ്യുന്നതിലെ ആദ്യപടി.
